ചിറ്റാരിക്കാൽ: കാസർകോട് ജില്ലയുടെ മലയോര മേഖലയിൽ ടൂറിസം സാധ്യതകളിലേക്ക് പുതിയ ചുവടുവെപ്പുമായി ഒരു മലയോര ഗ്രാമപഞ്ചായത്ത്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വരുന്ന എട്ടു വർഷം കൊണ്ട് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന തേജസ്വിനി ടൂറിസം പ്രൊജക്ടിനായുള്ള സ്ഥലമെടുപ്പ് നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 

2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ 2 കോടി 65 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. 1984 ൽ കാസർഗോഡ് - കണ്ണൂർ ജില്ല വിഭജിക്കപ്പെട്ടപ്പോൾ ഈ പദ്ധതി പ്രദേശത്ത് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന് ലഭിക്കേണ്ടിയിരുന്ന പുഴ പുറമ്പോക്ക് ഭൂമി റീസർവ്വേ നടത്തി പഞ്ചായത്തിൽ നിക്ഷിപ്തമാകേണ്ടതുണ്ടായിരുന്നു. എന്നാൽ പഞ്ചാത്തിന് പ്രോജക്ട് ഇല്ലാതിരുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട ശ്രമങ്ങൾ പിന്നീട് നടത്തിയിരുന്നില്ല. ഈസ്റ്റ് എളേരി ഗ്രാപഞ്ചായത്ത് വിഭാവനം ചെയ്യുന്ന തേജസ്വി ടൂറിസം പ്രൊജക്ടിന് പുഴയും പുഴയുടെ അനുബന്ധ സൌകര്യങ്ങളും ആവശ്യമായതിനാൽ ചെറുപുഴ പാണ്ടികടവ് മുതൽ മൂന്ന് കിലോമീറ്റർ പ്രദേശത്തെ പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ച് തിട്ടപ്പെടുത്തുന്നതിനായി 15/12/22 തീയതി വ്യാഴാഴ്ച താലൂക്ക് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലപരിശോധന നടത്തുകയാണ്. പ്രസ്തുത പരിപാടിക്ക് പദ്ധതി പ്രദേശത്തെ മുഴുവൻ ആൾക്കാരുടെയും സഹകരിക്കണമെന്നും കേരളത്തെ പഞ്ചായത്തുകളിൽ ഈസ്റ്റ് എളേരിയെ ഒന്നാമത് എത്തിക്കുന്നതിന് തേജസ്വനി ടൂറിസം പ്രോജക്ട് നടപ്പിലാക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെയും പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുകയാണെന്നും വ്യാഴാഴ്ച രാവിലെ പദ്ധതി പ്രദേശത്ത് വേണ്ടുന്ന സഹായത്തിനായി പരമാവധി ആൾക്കാർ എത്തിച്ചേരണം പ്രസിഡണ്ട്‌ ശ്രീ ജെയിംസ് പന്തംമാക്കൽ അറിയിച്ചു.